Search This Blog

Thursday, 30 April 2020

അപൂർവ്വ സംഗമം

അപൂർവ്വ സംഗമം


ആറുമാസങ്ങൾക്കു മുൻപ് ഒരു ദിവസം എന്റെ ചേച്ചി ഫോൺ വിളിച്ച ഉടനെ നിന്റെ കൂടെ പണ്ട്സനത്ത്എന്ന കുട്ടി പഠിച്ചിരുന്നോ? എന്ന് ചോദിച്ചു. ഈയിടെ ആയി ചെറുപ്പകാലം വളരെ തെളിഞ്ഞും,വർത്തമാനം മറവിക്ക് വഴിമാറിക്കൊണ്ടിരിക്കയുമായിരുന്നു. എല്ലാവരുംഇങ്ങനെയൊക്കെ ആവും എന്ന് ആശ്വസിക്കുന്ന മനസ്സിലേക്ക് 34വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ കളർഫുള്ളായിവന്നു.. കുട്ടികളില്ലാതായി ,മാനേജർക്ക് വേണ്ടാതായി മണ്ണോട് ചേർന്ന എന്റെ ആദ്യ വിദ്യാലയം.  ഗുരുക്കന്മാർ, സഹപാഠികൾ എല്ലാം തിരികെ എത്തി.,മമ്മാക്കുന്ന് വെസ്റ്റ് എൽ പി സ്ക്കൂൾ - പുഴയും, തോടും, പാലവും താണ്ടി 4 വർഷം നടന്ന് പോയി പഠിച്ച എന്റെ വിദ്യാലയം. അരിക് മാത്രം സിമന്റ് ചെയ്ത ചെറിയ വരാന്ത,മരത്തിന്റെ തട്ടിക കൊണ്ട് വേർതിരിച്ച ക്ലാസ് മുറികൾ. മൂന്ന് കാലുള്ള ബോർഡ്. ഇരിക്കാനും എഴുതാനും ബെഞ്ചുകൾ. മണ്ണിട്ട് അടിച്ച് നിരപ്പാക്കി അടുത്ത വീട്ടിലെ മാതുവേടത്തി ചാണകം മെഴുകിയ നിലം. കതകില്ലാത്ത മരത്തിന്റെ അഴി പാകിയ ജനാലകൾ. പിന്നെ ടീച്ചർമാരുടെ മരക്കസേരയും, വലിപ്പുള്ള മേശയും. ഒന്ന് മുതൽ നാല് വരെ ഇതേ മോഡൽ. വീട്ടിൽ നിന്നും ബസ് കയറി മൂന്നു പെരിയയിൽ ഇറങ്ങി മൈലുകൾ താണ്ടി ഈ വിദ്യാലയത്തിലേക്കെത്താൻ കാരണം മറ്റൊന്നുമല്ല. ഇവിടത്തെ പ്രധാന അധ്യാപിക ആയിരുന്നു എന്റെ അമ്മ വി കെ പത്മിനി ടീച്ചർ. നാട്ടുകാരും കുട്ടികളും പപ്പി ടീച്ചർ എന്നാണ് വിളിക്കുക. മൂന്നു പെരിയയിൽ ബസ്സിറങ്ങി വളരെ ദൂരം നടന്നാണ് ഞങ്ങൾ സ്കൂളിൽ എത്തുക. പുഴക്കരയിലൂടെ,  ചളിയിൽ ചകിരി നിർത്തിവെച്ചിരിക്കുന്ന സ്ഥലങ്ങളിലൂടെ ആയിരുന്നു ഞങ്ങളുടെ യാത്ര . അമ്മയുടെ കുടുംബക്കാരായ  റീനയും രാജേഷും മാമൻറെ മക്കളായ മനേഷും, ബിദേഷുമാണ് കൂടെ ഉണ്ടാവുക.മഴക്കാലത്ത് നടന്നു പോകാനുള്ള ഇത്തിരി വഴികളൊക്കെ  വെള്ളംകയറിയിട്ടുണ്ടാകും വെള്ളത്തിലൂടെ ഇറങ്ങി കയറി ഉടുപ്പൊക്കെ നനഞ്ഞാവും നമ്മുടെ യാത്ര. വലിയ  വെള്ളമൊഴുക്ക് ഉണ്ടെങ്കിൽ  അപ്പുറത്തെത്താൻ തോണിക്കാർ സഹായിക്കും. ഈ അഞ്ചു മക്കളെയും കൊണ്ട് സ്കൂളിൽ എത്തുമ്പോഴേക്കും ഒൻപതര ആയിട്ടുണ്ടാകും .തുടർന്നു പോകുന്ന വഴികളിൽ വെള്ളം ചെരുപ്പ് കൊണ്ട് അടിച്ചു ആസ്വദിച്ച് ആവും നമ്മുടെ യാത്ര . ഉടുപ്പൊക്കെ വല്ലാതെ നടന്നിട്ടുണ്ടെങ്കിൽ  പിഴിഞ്ഞ് ക്ലാസിനെ വേർതിരിക്കുന്ന തട്ടിന്മേൽ വിരിച്ച് ഇടും. മഴക്കാലത്ത് സ്കൂളിന്റെ മുന്നിലും പുറകിലും ഉള്ള ഉള്ള വയലുകളിൽ എല്ലാം വെള്ളം നിറയും. ആ ഭാഗത്താണ് ഒന്നാം ക്ലാസ് . ക്ലാസ് ടീച്ചർ ഗൗരി ടീച്ചറും.വഞ്ചിയിൽ പഞ്ചാര ചാക്കു വച്ചു പോകുന്ന കുഞ്ചുവിന്റെ പാട്ട് പഠിപ്പിച്ചു കഴിഞ്ഞു  ഇടവേള ആകുമ്പോൾ  വെള്ളം നിറഞ്ഞ പാടത്തിലൂടെ വഞ്ചി തുഴഞ്ഞു പോകുന്ന ആൾക്കാരെ കാണാം. രണ്ടാം ക്ലാസിൽ ആദ്യമുണ്ടായിരുന്ന ക്ലാസ് ടീച്ചർ തങ്ക ടീച്ചർ  പോയതിനു ശേഷം ഞങ്ങൾക്ക് വന്നത്ദിവാകരൻ മാഷായിരുന്നു.മൂന്നാം ക്ലാസിൽ രമ ടീച്ചർ. ഇവരൊക്കെ അമ്മയേക്കാൾ ഏറെ എന്നോട് സ്നേഹം പ്രകടിപ്പിച്ചിരുന്നു. നാലാം ക്ലാസിലെ ടീച്ചർ കണക്ക് ടീച്ചർ ആയിരുന്ന അമ്മതന്നെയായിരുന്നു. അമ്മയുടെ ഇഷ്ട വിഷയം കണക്കായിരുന്നു. പണ്ട് എസ്എസ്എൽസി പരീക്ഷയ്ക്ക് കണക്കിൽ അമ്പതിൽ അമ്പതും മാർക്കും കിട്ടിയിട്ടുണ്ടെന്ന് കാര്യം പിന്നീടാണ് ഞാനറിയുന്നത്.


സ്നേഹം ഉണ്ടെങ്കിലും എന്നോട് കൂടുതൽ പ്രകടിപ്പിക്കാറില്ല. ഞാൻ കണക്കിൽ വളരെ മോശം ആയത് കാരണം  അമ്മയുടെ അടുത്തു നിന്നും എനിക്ക് എപ്പോഴും തല്ല് കിട്ടുമായിരുന്നു. ബാക്കി എല്ലാ വിഷയത്തിനും മാർക്ക് കിട്ടുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ഒന്നാംറാങ്ക് പിടിച്ചു നിൽക്കുന്ന സമയത്താണ്  എന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന തരത്തിൽ  ജൂൺ മാസം അവസാനത്തിൽ മമ്മാക്കുന്ന് ഹെൽത്ത് സെൻറർലേക്ക് സ്ഥലം മാറി വന്ന  താരാ നഴ്സ് അവരുടെ രണ്ടു മക്കളെ  കൊണ്ട് വന്ന് സ്കൂളിൽ ചേർത്തത്.. മൂന്നാംക്ലാസ്സിൽ രമ ടീച്ചർ ഹാജരെടുക്കുമ്പോഴാണ് എന്റെത് പോലുള്ള അലൂമിനിയം പെട്ടിയും , കുടയുമെടുത്ത് ഹിപ്പി തലയുമായി പുതിയ മുഖം സനത്ത് രംഗപ്രവേശം ചെയ്തത്. ഒന്നാം ക്ലാസിൽ അവന്റെ അനിയൻ ഒരു മുയൽക്കുഞ്ഞിനെ പോലുള്ള സജിത്തും. ക്ലാസ്സിൽ എല്ലാവരും ഒരു അപൂർവജീവിയെ പോലെ  അവരെ നോക്കി. ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആണ്  ഇവൻ എനിക്ക്ശരിയായ പാരയാവുന്നത് തിരിച്ചറിഞ്ഞത്. അവന് കണക്കിൽ ഒടുക്കത്തെബുദ്ധി ആയിരുന്നു.കണക്ക് ടീച്ചർ ആയ അമ്മയ്ക്ക് ആവട്ടെ അവനോട് ഒഴുകുന്ന സ്നേഹവും . വീട്ടിലായാലും ക്ലാസ്സിൽ ആയാലും അവനെ വാഴ്ത്താൻ അമ്മയ്ക്ക് നൂറ് നാവായിരുന്നു.മാത്രമല്ല ഇടയ്ക്ക്എന്നെ വല്ലാതെ കുറ്റപ്പെടുത്താനും തുടങ്ങി. ചെറിയൊരു ദേഷ്യം അവനോട് തോന്നിയെങ്കിലും  പുറത്തുകാണിക്കാതെ അവന്റെ ബുദ്ധി അംഗീകരിച്ചിരുന്നു.

അവന്റെ അമ്മ രാവിലെ രണ്ടുമക്കളെയും സ്ക്കൂളിൽ കൊണ്ട് വിട്ട് എല്ലാ കാര്യങ്ങളും അമ്മയെ ഏൽപ്പിച്ചു പോകുന്നത് കാണാറുണ്ടായിരുന്നു. ഒരു ദിവസം ഷർട്ട് ഇടാതെ അവൻ ക്ലാസ്സിൽ എത്തി. അമ്മ പൂരി ഉണ്ടാക്കുമ്പോൾ അടുത്ത് ചെന്നു നിന്ന്,  എണ്ണ തെറിച്ച്മേലാകെ പൊള്ളിയിരുന്നു. അന്ന്  ഞങ്ങൾ പ്രവിത |സംഗീത ,ഷാഗി, ശോഭനൻ ,എല്ലാരും ചുറ്റുംകൂടി അവന്റെ വിഷമം പങ്കിട്ടു. അമ്മ അവനെ തലയിലും താഴത്തും വെക്കാതെ ശ്രദ്ധയോടെ പരിപാലിച്ചു. അധികമൊന്നും അവനോട് സംസാരിച്ചില്ലെങ്കിലും ഒരു പഠിപ്പിസ്റ്റിനോടുള്ള ബഹുമാനവും സ്റ്റേ ഹവും എനിക്കുണ്ടായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞതിനുശേഷം ഞാൻ അവനെ കണ്ടതേയില്ല.അമ്മ  ചെറിയ അസുഖങ്ങൾആയി ആശുപത്രിയിലും മറ്റും യാത്ര ആയിരുന്നു. ഞാൻ ആറാം ക്ലാസ്സിൽ എത്തുമ്പോഴേക്കും അമ്മ എന്നെ വിട്ടുപോയി. ഇടക്കൊക്കെ ഞാൻ ആലോചിക്കാറുണ്ടായിരുന്നു അവൻഎന്തായിട്ടുണ്ടാകും?  എവിടെയായിരിക്കും എന്നൊക്കെ?


34 വർഷങ്ങൾക്ക് ശേഷം എന്റെ ചേച്ചിക്ക് വന്ന ഫോൺകോളിലെ മറു ശബ്ദം അന്ന് എന്റെ അമ്മയുടെ അരുമയായ ശിഷ്യനും എന്റെ സഹപാഠിയുമായ  സനത്തിന്റെ തായിരുന്നു. ചേച്ചി തന്ന നമ്പറിൽ ഞാൻ തിരിച്ചു വിളിച്ചു. കുശു മ്പൊക്കെമാറിഅവന്റെ വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു വല്ലാത്ത അത്ഭുതവും സന്തോഷവും തോന്നി..കുറേ വർഷങ്ങളായി അവൻ അമ്മയുടെപേര് ചോദിച്ച് ഞങ്ങളെഅന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്ന് അറിഞ്ഞപ്പോൾ മറുപടി പറയാൻ വാക്കുകൾക്ക് പരതി.അമ്മ അവനോട് കാണിച്ച സ്നേഹവും കരുതലും  ഒന്നുമാത്രമാണ് ഞങ്ങളെ അന്വേഷിച്ചു കണ്ടുപിടിക്കാൻ അവനെ പ്രേരിപ്പിച്ചത്. . പണ്ട് ഗണിതശാസ്ത്ര ക്വിസ് മത്സരത്തിന് അവനെയും കൊണ്ട് മത്സരിക്കാൻ പോയതൊക്കെ അവൻ എന്നോട് പങ്കു വെച്ചു. അന്ന് എനിക്ക് അവനോട് തോന്നിയിരുന്ന ഇത്തിരി ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി. അവനിപ്പോൾ എടക്കാട് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ഹെൽത്ത് ഇൻസ്പെക്ടർ. നാലാം ക്ലാസിന് ശേഷംഞങ്ങൾ കണ്ടിട്ടില്ലാത്തതിനാൽ പരസ്പരം തിരിച്ചറിയാനായി വാട്സാപ്പ് വഴി  കുടുംബ ഫോട്ടോകൾ കൈമാറി.  പിന്നെയാണ് അടുത്ത അത്ഭുതം സംഭവിക്കുന്നത് . രണ്ടായിരത്തിൽ ഞാൻ അധ്യാപികയായി ചേർന്ന  ആ വർഷം പഠിപ്പിച്ച ബൈജ ആണ്  അവന്റെ ഭാര്യ. രണ്ടു മക്കൾ. മൂത്തമകൻ എട്ടാം ക്ലാസിലെ മകൾ ആറാം ക്ലാസിലും എന്റെ സ്കൂളിൽ തന്നെ പഠിക്കുന്നു.. അഞ്ചരക്കണ്ടി ആണ് ഇപ്പോൾ താമസം. സ്കൂളിൽ പോകുന്ന വഴി ഒരു ദിവസം ഞാൻ അവരെ വീട്ടിൽ കയറി കണ്ടു. അമ്മയുടെ അരുമ ശിഷ്യനും സഹപാഠിയും എന്റെ ശിഷ്യയും തമ്മിലുള്ള ഒരു അപൂർവ സമാഗമം ആയിരുന്നു അത് .എന്റെ അമ്മയെ കുറിച്ച് അവൻ ഒരുപാട് കാര്യങ്ങൾ  പറഞ്ഞു . എത്രയോ വർഷങ്ങൾക്കു മുൻപ്  കണ്ട് സഹപാഠിയെ വീണ്ടും കാണാനാൻ  പറ്റിയതിന്റെ സന്തോഷത്തിലാണ് ഞങ്ങളിപ്പോൾ.ഞാനിവിടെ ഈ കുറിപ്പ് എഴുതുമ്പോൾ  കോവിഡി നെതിരെ ഊണുംഉറക്കവുമില്ലാതെ പൊരുതുകയാണ് അവൻ . ആ വിശാല മനസ്സിനും, സ്നേഹത്തിനും മുന്നിൽ നമിക്കുന്നു.

Tuesday, 21 April 2020

മങ്ങാത്ത ചിത്രങ്ങൾ


മങ്ങാത്ത  ചിത്രങ്ങൾ
ഓരോ നാടും  പൂർവ ചരിത്രങ്ങളാലും മിത്തുകളാലും കെട്ടുപിണഞ്ഞിരിക്കും. അതിന് സാക്ഷികളാവുക അവിടത്തെ  സാധാരണ മനുഷ്യരും. എൻറെ  ഗ്രാമവും, ബാല്യ  കൗമാരങ്ങളെ സ്വാധീനിച്ച കുറെയേറെ മനുഷ്യരെയും ഓർമ്മിക്കാൻ വല്ലാത്ത സുഖമാണിന്ന്.  എന്നും എന്റെ ഓർമ്മകളിൽ കടന്നുവരാറുള്ള ആദ്യത്തെ മാതൃക എൻറെ അമ്മ തന്നെയാണ്. അമ്മയുടെ മനസാക്ഷി സൂക്ഷിപ്പുകാരി ആണ് അച്ഛന്റെ പെങ്ങൾ ആയ രോഹിണി മൂത്തമ്മ . ജീവിച്ചിരിക്കുന്നില്ലെങ്കിലും ദിവസം ഏതെങ്കിലും ഒരു സമയം അവർ മനസ്സിൽ എത്തും. കട്ടൻകാപ്പിയും പഴുത്ത വരിക്ക ചക്കയും തക്കാളി കറിയും ഇന്നും എന്റെ  നാവിൽ ഉണ്ട് . ബാലാരിഷ്ടതകൾ വല്ലാതെ അലട്ടിയ ബാല്യമായിരുന്നു എന്റെത്. അച്ഛനും അമ്മയും ജോലിക്കു പോകുമ്പോൾ എന്റെ സംരക്ഷണം മൂത്തമ്മ ഏറ്റെടുക്കും. ഞാൻ അവിടെ എത്തിയാൽ മൂത്തമ്മയുടെ ഇളയമകനും എന്റെ സുഹൃത്തുമായ സുനി സ്കൂളിൽ പോകാതെ  കളിക്കാനായി കാത്തുനിൽക്കും . തറവാടിന്റെ ഇടതുഭാഗത്തു കൂടി   തെളിനീരായി ഒഴുകുന്ന തോട്ടിൽ നിന്ന് പരൽ മീനുകളെ പിടിക്കുകയായിരുന്നു ഞങ്ങളുടെ ഹോബി. പകൽ 12 മണി ആകുമ്പോഴേക്കും ഞങ്ങളോട് വേഗം വീട്ടിൽ കയറി ഇരിക്കാൻ പറയും. കാരണം അതിലൂടെ “വരവുണ്ട്” എന്നായിരുന്നു . ഞങ്ങളെ തിരിച്ചുവിളിക്കാനുള്ള ഒരു തന്ത്രമായാണ് ഞാനന്ന്  അതിനെ കണ്ടത്. പന്ത്രണ്ടരയ്ക്ക് ആകാശവാണിയിൽ വയലിൻ വായിക്കുമ്പോൾ ഞങ്ങൾക്ക് ചോറും കിട്ടും. ആകെ ഉണ്ടാകുന്ന ഒരു അയിലയുടെ ഒരു കഷണം എനിക്ക് ഉണ്ടാകും. ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചു പോയ മൂത്തമ്മ എങ്ങനെയാണ് ഏഴു മക്കളെ വളർത്തി അവരുടെ കല്യാണം കഴിപ്പിച്ചതെന്ന്  എനിക്കിപ്പോഴും അത്ഭുതം തന്നെയാണ്. എല്ലാ സഹോദരന്മാരെയും വളരെ ബഹുമാനത്തോടും പേടിയോടെയുമാണ് അവർ കണ്ടത്.    ഞങ്ങളൊക്കെ വളർന്ന്, സുനി പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോഴും ഞാനും അവരും തമ്മിൽ വല്ലാത്തൊരു ലിങ്ക് ഉണ്ടായിരുന്നു. വയ്യാത്ത സമയത്തൊക്കെ ‘ഒന്നും വയ്യ മോളെ’ എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എൻറെ പ്രസവശുശ്രൂഷ ഒക്കെ മൂത്തമ്മ യാണ് ചെയ്തു തന്നത്. ആര്യ മോൾ സ്കൂൾ വിട്ടു വരുമ്പോൾ വാൻ ഇറങ്ങുന്നത് മൂത്തമ്മയുടെ മൂത്തമകളായ വത്സല ചേച്ചിയുടെ വീടിനു മുന്നിലാണ്. ഇല്ലാത്ത പൈസ പെറുക്കിക്കൂട്ടി അവൾക്ക്  അപ്പവും ചായയും  കൊടുത്തു നിർത്തും. അതിന് പ്രത്യേക രുചി ആണെന്ന് എൻറെ മോള് തന്നെ പറഞ്ഞിട്ടുണ്ട്.


 സ്നേഹത്തിൻറെ മറ്റൊരു രൂപം അച്ഛൻറെ മൂത്ത ജേഷ്ഠനായ കൃഷ്ണൻ മുത്തച്ഛൻ ആയിരുന്നു. വെറുതെയിരിക്കാൻ നേരമില്ലാതെ കൃഷിപ്പണിയും പശുക്കളെ നോട്ടവുമായി ജീവിച്ച മനുഷ്യൻ. എന്നെ കണ്ടാൽ നല്ല പശുവിൻപാലിൽ റവ പായസം ഉണ്ടാക്കി തരുവാൻ പറയും. അന്ന് വീട്ടിൽ പശുക്കളില്ല . അവധി ദിവസങ്ങളിൽ വൈകുന്നേരം മൂത്തച്ഛൻറെ വീട്ടിൽ പോയാൽ ഒരു ഗ്ലാസിൽ നിറയെ പാൽ തരും . വാഴക്കറ നിറഞ്ഞതാണെങ്കിലും വെള്ളമുണ്ടും ബനിയനും ഇട്ട് പശുക്കളുടെ കൂടെയോ പറമ്പിലോ പണി ചെയ്തു കൊണ്ടിരിക്കുന്ന  അദ്ദേഹം കാണുമ്പോഴൊക്കെ മനസ്സുതുറന്ന് മോളെ എന്ന് വിളിക്കുന്നത് ഇപ്പോഴും കേൾക്കാം.

ഞങ്ങളുടെ വീടിന്റെ കുറച്ച് അപ്പുറത്തായി കാടുപിടിച്ചുകിടക്കുന്ന വണ്ണാൻകണ്ടി എന്നറിയപ്പെടുന്ന സ്ഥലമുണ്ട്. നട്ടുച്ചക്കും സന്ധ്യക്കും ഒന്നും  ആരും അതിനടുത്തേക്ക് പോകാറില്ല. അച്ഛൻറെയൊക്കെ ചെറുപ്പത്തിൽ അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നും തെയ്യങ്ങൾ നിറഞ്ഞാടിയിരുന്ന സ്ഥലമായിരുന്നു എന്നും, ചൂടുകാലത്ത് പാള വിശറി കൊണ്ട് വീശി പല പഴയ കഥകളും പറയുന്ന അച്ഛൻറെ വാക്കുകളിൽ നിന്ന് അറിയാൻ കഴിഞ്ഞു. അവിടെ രണ്ടു വീടുകളിലായി താമസിച്ചിരുന്നവർ ആണ്ടി പണിക്കരും മാതുഏടത്തിയും  ‘ദെച്ചുവേടത്തി’ എന്ന് ഞങ്ങൾ വിളിക്കുന്ന ലക്ഷ്മിഏടത്തിയും മക്കളും ആയിരുന്നു. എല്ലാവർഷവും വിഷു തലേന്നും ആവശ്യമുണ്ടെങ്കിൽ വിളിച്ചാലും വെള്ള മുണ്ടും, വെള്ള ബ്ലൗസും ചുമലിൽ ഒരു വെള്ള  തോർത്തും ഇട്ട് അവർ വരും. പണ്ട് നമ്മുടെ നാട്ടിലെ ഗൈനക്കോളജിസ്റ്റ് ആയിരുന്നു അവരുടെ അമ്മ. പാരമ്പര്യമായി ഇത്തരത്തിലുള്ള ഒരുപാട് കഴിവുകൾ അവർക്കും കിട്ടിയിരുന്നു. എന്റെ അമ്മയും തറവാട്ടിലെ മറ്റെല്ലാവരും അവരോട് കാണിച്ചിരുന്ന ആദരവും സ്നേഹവും എന്റെ മനസ്സിലും വേരോടി. പ്രസവിച്ച ഉടനെയുള്ള കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ അവർക്ക് പ്രത്യേക കഴിവായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും വേണ്ട എല്ലാ ഉപദേശങ്ങളും നൽകി ആശ്വാസം പകരുമായിരുന്നു.


പണ്ടത്തെ ചരിത്രങ്ങളും മനോഹരമായ കഥകളും എനിക്കു പറഞ്ഞു തന്നിരുന്ന മറ്റൊരാൾ നാട്ടുകാർ ‘ഉണ്ടാലി’ എന്നും ഞാൻ ‘ഉമ്മാച്ചി’ എന്നും സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിമാത ചേച്ചിയായിരുന്നു. അച്ഛന്റെ  ഇളയമ്മയായി വരും. മോളേച്ചി ട്രെയിനിങ്ങിന് പോയപ്പോൾ ഞാനും അച്ഛനും വീട്ടിൽ തനിച്ചായി . ആരും പറയാതെ ഒരു ദിവസം രാത്രി ഓലച്ചൂട്ടു വീശി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് , "എൻറെ മോള് ഒറ്റക്കായി പോകുമല്ലോ എന്നോർത്ത് സമാധാനമില്ലാതെ ഞാനിങ്ങു പോന്നു’ എന്നുപറഞ്ഞ് ചൂട്ടു കുത്തിക്കെടുത്തി കേറി വന്നു. അവരിൽ നിന്നാണ് ആണ് രാമൻപണിക്കരുടെയും അവരുടെ മക്കളായ ആണ്ടിപണിക്കരുടെയും ,ചന്തുപണിക്കരുടെയും  കഥകൾ കേട്ട് അറിഞ്ഞത്. പല തമാശകളും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിക്കും. എനിക്ക് വിഷമം വരുമ്പോൾ ആശ്വസിപ്പിക്കും. ഉമ്മാച്ചി കല്യാണം കഴിച്ചിട്ടില്ല.രാവിലെ മുതൽ പറമ്പിലെയും പാടത്തെയും ജോലികൾക്കായി ഇറങ്ങും. ചിലപ്പോൾ ഉച്ചയൂണ് പോലും മറക്കും. ചായ ആയിരുന്നു അവരുടെ വീക്നെസ്. വയലിൽ ഉള്ള പീടികയിലേക്ക് ഓടുന്ന ഓട്ടം കണ്ടാൽ അറിയാം ചായയുടെ സമയമായെന്ന്. എൻറെ അമ്മയെ അവർക്ക് വലിയ കാര്യം ആയിരുന്നു എല്ലാദിവസവും അവരെപ്പറ്റി പറഞ്ഞു കരയും .  രാമൻ പണിക്കർ പണ്ട് സന്ധ്യക്ക് എപ്പോഴും നാമം ചൊല്ലൽ ഉണ്ടായിരുന്ന കാര്യം വിവരിക്കുകയും , പല്ലില്ലാത്ത കല്ല്യാണി ഏട്ടത്തി  ‘ശംഭോ ശിവ’ എന്ന് പറയേണ്ടത്  ‘ശംഭോ ശഭ’ എന്ന് പറയുന്നത് ആയിരം വട്ടം പറഞ്ഞ് തലതല്ലി ചിരിക്കും.  അടുത്തത്, “പളനിയിൽ നിന്നും കൊണ്ടുവന്ന കളഭം എന്തൊരു വാസനയാ” -  എന്നത് കല്യാണി ഏടത്തി പറയുമ്പോൾ “ദളനീന്ന് കൊണ്ടോന്ന ഗളഗം എന്തൊരു വാദനയാ” - എന്നാണ് പറയുകയെന്ന് ഒരു ദ്വിഭാഷിയെ പോലെ എനിക്ക് പറഞ്ഞു തരും. ചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഞാനും കളയാറില്ല. ഒരു നല്ല പഴഞ്ചൊല്ല്  ‘പാപന്റെ  കൂടെ ശിവനും കൂടിയാൽ ശിവനും പാപൻ ആയിടും’ - എന്നായിരുന്നു . പാപൻ നമ്മളെ തെറ്റിലേക്ക് നയിക്കുന്ന ആളാണെന്ന വലിയ അറിവ് എനിക്കു നൽകിയത്  അവരാണ്. പച്ചക്കറി മാത്രം കഴിക്കുന്ന ഉമ്മാച്ചി വലിയ മുരുക ഭക്തയാണ്. ചെറുപ്പത്തിൽ കാൽനടയായി സഞ്ചരിച്ച്  വീടുകളിൽ നിന്നും ദക്ഷിണ വാങ്ങി പഴനിയിലേക്ക് പോയ കാര്യം ഒക്കെ  വർണ്ണിച്ചപ്പോൾ മനസ്സുകൊണ്ട് ഞാനും മല ചവിട്ടി .



ആത്മാർത്ഥതയോടെ എന്നെ സ്നേഹിച്ച മറ്റൊരാൾ പരപ്പറ്റ കുഞ്ഞാണേട്ടനായിരുന്നു. ഭാര്യ മരിച്ചതിനു ശേഷം  മകളെ കല്യാണം കഴിപ്പിച്ചു വിട്ട് ജേഷ്ഠനായ കിട്ടേട്ടന്റെ വീട്ടിൽ  ആണ്  താമസം. എനിക്ക് കോളേജ് അവധിയുള്ള  ദിവസങ്ങളിലും ചിലപ്പോൾ വൈകുന്നേരങ്ങളിലും വീട്ടിൽ ഉണ്ടാവും. അവധി ദിവസങ്ങളിൽ രാവിലെ വന്നാൽ സന്ധ്യ ആകുമ്പോഴേ പോകൂ. എന്നെ ‘ഇന്ദൂ’ എന്നാണ് വിളിക്കാറ്. എന്റെ കറികളെ കുറിച്ച് എപ്പോൾ അഭിപ്രായം ചോദിച്ചാലും "നല്ലതാ ഇന്ദു" എന്നു മാത്രം പറയും. ഊണ് കഴിഞ്ഞാൽ ഉമ്മറത്തെ ബെഞ്ചിൽ കിടന്ന് സുഖമായി ഉറങ്ങും. വൈകീട്ട് ചായ കുടിച്ചതിനുശേഷം മെല്ലെ തിരിച്ചു പോകും. കോളേജിൽ നിന്നും വരുമ്പോൾ വഴിയിലെ ചായക്കടയിൽ നിൽപ്പുണ്ടാകും. ഒന്നുരണ്ട് ബസ് നിർത്താതെ പോയി അല്പം ലേറ്റ് ആയാൽ ‘ന്താ വൈകിയേ’ എന്ന് വേവലാതിയോടെ ചോദിക്കും. ഓണം വിഷു കളരിക്കൽ ക്ഷേത്രത്തിലെ തെയ്യം ഇതൊക്കെയായിരുന്നു ഞങ്ങളുടെ സംസാരം. ഉമ്മാ ച്ചിയും കുഞ്ഞാണേട്ടനും  അപൂർവ്വമായി മാത്രമേ കണ്ടുമുട്ടു കയുള്ളൂ. കണ്ടാൽ പഴയ പാട്ടുകളും തമാശകളും പൊട്ടി വിടരും .പാട്ടുകളൊക്കെ ബാക്കിയാക്കി കുഞ്ഞാണേട്ടൻ   പോയപ്പോൾ വലിയൊരു തണൽ വൃക്ഷം മുറിഞ്ഞു വീണത് പോലെ ആയിരുന്നു. സംരക്ഷണത്തിന്റെയും, കലർപ്പില്ലാത്ത സ്നേഹത്തിന്റെയും വലിയ പാഠശാല ആയിരുന്നു രണ്ടുപേരും . ഉമ്മാച്ചി പഴയ ഓർമ്മകളുമായി ഇപ്പോഴുമുണ്ട്.

എന്നെ ഞാനാക്കിയ മറ്റൊരാൾ രാധ ചേച്ചിയാണ്. അച്ഛന്റെ ഇളയമ്മയുടെ മകൾ. എന്റെ ചെറുപ്പത്തിൽ തന്നെ അവർ വീട്ടിൽ വരാറുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരുപാട് സഹായങ്ങൾ ചെയ്യും. അവരും അമ്മയും നല്ല കൂട്ടായിരുന്നു. അടുക്കള ജോലികൾ ചെയ്യാൻ എന്റെ മാതൃക അവരായിരുന്നു. ബിരുദ പരീക്ഷയുടെ കാലത്ത് , വീട്ടിലെ പണി കാരണം പഠിക്കാൻ സമയം കിട്ടാതെ വന്നപ്പോൾ തലേദിവസം എങ്കിലും സ്വസ്ഥമായി പഠിക്കാൻ വേണ്ടി ഒന്നു വരുമോ എന്ന് രാധേച്ചിയോട് ചോദിച്ചപ്പോൾ "ഞാൻ വന്നിട്ട് എല്ലാം ചെയ്തോളാം, നീ പഠിച്ചോളൂ " എന്ന് പറഞ്ഞ് പരീക്ഷ ഉള്ള ദിവസങ്ങളിലും, അവർക്ക് പറ്റുമ്പോൾ എല്ലാം കുറച്ചകലെയുള്ള വീട്ടിൽനിന്ന് നടന്നുവന്ന് എന്നെ ഒരു ഡിഗ്രിക്കാരി ആക്കിയ അവരെ ഒരിക്കലും മറക്കാനാവില്ല. ആ കരുതലിനും സ്നേഹത്തിനും മുന്നിൽ  തല കുമ്പിടുന്നു.

ബിരുദ പഠന കാലത്ത് കോളേജിൽ നിന്നും വീട്ടിലെത്തിയാൽ , എനിക്ക് സംസാരിക്കാൻ ഉള്ളവർ പശുക്കളും കോഴികളും ആയിരുന്നു. അത്തരം ഏകാന്തതകളെ തച്ചുടച്ചു കൊണ്ട് ഇടയ്ക്കിടെ ഓടിയെത്തുന്ന വിനിചേച്ചിയാണ് സ്നേഹത്തിന്റെ മറ്റൊരു രൂപം. അന്ന് ഹിന്ദി വിശാരദ് കോഴ്സ് കഴിഞ്ഞ്, വൈകുന്നേരമാകുമ്പോൾ പുതിയ എന്തെങ്കിലും വാർത്തകളുമായി ഓടിയെത്തും. ഞങ്ങളുടെ അടുത്ത ബന്ധു കൂടിയാണ് അവർ. അവരുടെ അനിയത്തിയെക്കാൾ ഏറെ എന്നോടാണ് സംസാരിക്കുക. വിനിയേച്ചി  വഴി ഒരുപാട് സൗഹൃദങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അവർ മുൻകൈയെടുത്തത് കൊണ്ടാണ് നമ്മുടെ നാട്ടിലെ എടപ്പാടി കളരി ക്ഷേത്രത്തിലെ  എല്ലാ തെയ്യങ്ങളും ഉറക്കം ഒഴിഞ്ഞിരുന്നു ഞാനും ചേച്ചിയും കണ്ടത്. എന്നെ ഓലൻ കറി വെക്കാൻ പഠിപ്പിച്ചതും അവരാണ്. അന്നവരുടെ കാലിന് അലർജി പോലുള്ള അസുഖം വന്നു. വേദന സ്ഹിക്കുമ്പോഴും ചിരിച്ചുകൊണ്ട് ഓരോ കാര്യങ്ങളും പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ അച്‌ഛാച്ചന് ഇഷ്ടപ്പെട്ട പേരകുട്ടി ആയിരുന്നു അവർ. വീട്ടിലെ ജോലികൾ ഒന്നും ചെയ്യാതെ അങ്ങുമിങ്ങും ഓടിക്കളിക്കുന്നതിനാൽ ഒരു പെൺകുട്ടിക്ക് കേൾക്കേണ്ടിവന്ന എല്ലാ ആവലാതികളും അവർക്കും കിട്ടിയിരുന്നു ഏങ്കിലും അച്‌ഛാച്ചന്റെ ബലത്തിൽ അവർ രാജകുമാരിയെപ്പോലെ ജീവിച്ചു. പുതിയ പാവാടയും ബ്ലൗസും , അലർജി ഇല്ലാത്ത ചെരിപ്പുകളും അച്ഛാച്ചൻ വാങ്ങിക്കൊടുത്താൽ  ആദ്യം കാണിക്കുക എന്നെയാണ്. അവരുടെ പാവാടയും ബ്ലൗസുമൊക്കെ കോളേജിൽ പോകുമ്പോൾ എനിക്കും ഇടാൻ തരും . കല്യാണ ആലോചനകൾ കുറെ വന്നെങ്കിലും ഒന്നിനും സമ്മതിക്കാതെ ഊരി നടന്നിരുന്ന വിനിയേച്ചിക്ക് ആറാം മൈലിൽ നിന്നു വന്ന വത്സേട്ടനെ ഇഷ്ടായി. അവർ പെണ്ണു കാണാൻ വന്നപ്പോൾ ഉണ്ടായ ഓരോ സീനും എന്റെ മുന്നിലൂടെ കടന്നു പോയി. കല്യാണമടുത്തപ്പോൾ ഒരു പലകയിൽ എന്നെ കയറ്റി നിർത്തി മാലയിടാൻ എത്തുമോ എന്നുള്ള ട്രയൽ കൂടി ഞങ്ങൾ നടത്തിയിരുന്നു. കല്യാണം കഴിഞ്ഞു പോയപ്പോൾ വല്ലാത്തൊരു ശൂന്യത എനിക്ക് അനുഭവപ്പെട്ടെങ്കിലും . വിനിചേച്ചി സന്തോഷവതിയായി കണ്ടതിൽ ആശ്വാസം കണ്ടെത്തി.  ചേട്ടന്റെ കൂടെ ബോംബെയിലേക്ക് പോയതിനുശേഷം മൂത്തമകനെ പ്രസവിക്കാൻ അവർ നാട്ടിൽ വന്നു. വീർത്ത വയറും വെച്ച് പഴയ അതേ സ്നേഹത്തോടെ ഓടിവന്നത് ഇന്നും ഓർക്കുന്നു. എൻറെ കല്യാണത്തിന് വരാൻ പറ്റിയില്ലെങ്കിലും കൊടുത്തയച്ച സ്വർണമോതിരം ഇന്നും ഞാൻ അമൂല്യമായി സൂക്ഷിക്കുന്നു. ഓരോ വരവിലും പഴയതുപോലെ എന്നെ നീട്ടി വിളിക്കുന്നു. ആരോടും പറഞ്ഞറിയിക്കാനാവാത്ത മാനസിക ബന്ധം ഉള്ള കുറേ പേരുണ്ട് ഇങ്ങനെ .



എടപ്പാടി കളരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ് എന്റെ ഗ്രാമത്തിന്റെ ആഘോഷം. ഡിസംബറിന്റെ അവസാന മൂന്ന് ദിവസങ്ങൾ ചെറുപ്പത്തിൽ എനിക്ക് ആവേശമായിരുന്നു  എല്ലാ ബന്ധുവീടുകളിലും കല്യാണം കഴിഞ്ഞു പോയ വരും മറ്റുള്ള ബന്ധുക്കളും വന്നെത്തും. ഇന്ദുലേഖ കർത്താവ് ഒയ്യാരത്തു ചന്തുമേനോന്റെ തറവാട് ക്ഷേത്രമാണിത്. നോവലിൽ  ക്ഷേത്രത്തിലെ പ്രധാന ദേവതയായ ശ്രീ പോർക്കലി ഭഗവതിയെ സാക്ഷിനിർത്തിയാണ് മാധവന് ഇന്ദുലേഖയെ   വിവാഹം ചെയ്തു നൽകില്ല എന്ന് കാരണവരെ കൊണ്ട് സത്യം ചെയ്യിപ്പിക്കുന്നത്. വിഷ്ണുമൂർത്തി , ഭൈരവൻ, ഗുളികൻ , രക്തചാമുണ്ഡി, ശാസ്തപ്പൻ , ഉച്ചിട്ട ഭഗവതി, എന്നീ  ദൈവങ്ങളും ഇവിടെയുണ്ട്. എന്റെ ചെറുപ്പത്തിൽ  അവിടെ കോമരം ആയിരുന്നത് അച്ഛൻറെ അമ്മാവനായിരുന്നു. ക്ഷേത്രത്തിൽ തെക്കേ കോട്ടം എന്ന ഭാഗം ഉണ്ട് . ഒരുപാട് വള്ളിപ്പടർപ്പുകൾ ഒക്കെ പടർന്നുപന്തലിച്ച പേടിപ്പെടുത്തുന്ന ഒരു സ്ഥലം. ദേവീദേവന്മാരുടെ ആരൂഢവും , പുറപ്പാടും ഇവിടെയാണ്. വല്യമ്മാവൻ വ്രതശുദ്ധിയോടെ ചുവന്നപട്ടു ചുറ്റി അവിടെ കർമ്മങ്ങൾ ചെയ്തു നിൽപ്പുണ്ടാകും. ചെറുതായ എന്നെയും കൂട്ടി അച്ഛൻ അവിടേക്ക് പോകുമ്പോൾ ഉള്ളു നിറയെ പേടിയായിരുന്നു ഇറങ്ങാനിരിക്കുന്ന തെയ്യങ്ങൾ മുഖത്തെഴുത്ത്  നടത്തുന്നതും അവിടെയാണ്. എന്നെ കണ്ടാൽ നെറുകയിൽ തലോടി കൈയ്യിലേക്ക് പ്രസാദം വച്ച് തരുന്ന വല്യമ്മാവൻ തലമുറകളിലേക്ക് ഒഴുകിയ സ്നേഹത്തിന്റെ നീരുറവയായിരുന്നു. എല്ലാ ദൈവങ്ങളുടെയും വെള്ളാട്ടം കഴിഞ്ഞ് ശ്രീ പോർക്കലി ഭഗവതി യുടെ കുളിച്ച് എഴുന്നള്ളത്ത് വരവോടെയാണ് തെയ്യം ആരംഭിക്കുക. പുലർച്ചെ രണ്ട് മണിക്ക് ആയിരിക്കും ഈ ചടങ്ങ്. മനോഹരമായ കാഴ്ചയും അതാണ് . ചൂട്ടു കെട്ടുകളുടെ പ്രഭയിൽ മുല്ല മാലയണിഞ്ഞ ദേവിയുടെ ആട്ടം ഭക്തിനിർഭരമാ യിരുന്നു. ഇത് കാണാൻ എല്ലാ നാട്ടുകാരും എത്തും. ഇത്തിരി ക്ഷീണം തീർക്കാൻ കിടക്കുന്ന വാദ്യമേളകാരൊക്കെ  ഉഷാറായി രംഗത്തിറങ്ങും. കമ്മിറ്റി ഓഫീസിൽ തലചായ്ച്ചു വിശ്രമിക്കുന്ന കെ വി കെ ബാലേട്ടൻ വളരെ വികാരവായ്പോടെ ഈ സംഭവത്തെ വർണിക്കുന്നത് മറക്കാനാവില്ല. ഇത് കഴിഞ്ഞാൽ ആണ്  തെയ്യങ്ങൾ ഇറങ്ങുക. അത് കാണാനുള്ള അവസരം മഞ്ഞുകാലം ആയതിനാൽ എനിക്കും ചേച്ചിക്കും കിട്ടില്ല. റോസും നീലയും സ്കാർ ഫുകളിൽ പൊതിഞ്ഞ തലയുമായി ഞങ്ങൾ തിരിച്ചു വരും. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയാൽ എല്ലാ കുടുംബക്കാരെയും കാണാം. പണ്ട് ക്ഷേത്രത്തിന്റെ വലതുഭാഗത്തായി വലിയൊരു മൺതിട്ടയുണ്ട്. അവിടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള ഇരിപ്പിടം. ഉയരത്തിൽ ആയതിനാൽ ക്ഷേത്രമുറ്റത്തെ കാഴ്ചകൾ നന്നായി കാണാൻ പറ്റും. ഇതിൻറെ തൊട്ടുപിറകിൽ ആണ് കളിപ്പാട്ട ബലൂൺ കച്ചവടക്കാർ . അച്ഛൻ പെങ്ങളുടെ മകൻ ആയ സുനി സേമിയ ഐസും വാങ്ങി വരും. പനി തൊണ്ടവേദന വരുന്നത് കാരണം  വേണ്ടാന്ന് വിഷമത്തോടെ പറയും. ശ്രീ പോർക്കലി ഭഗവതി മുടിയേറ്റി കഴിഞ്ഞാൽ കോമരത്തോട് ഒത്ത് ചില ചടങ്ങുകൾ ഉണ്ട് . ചടങ്ങുകൾക്ക് അവസാനം കോമരത്തെ താങ്ങി നിർത്തി ഭഗവതി അനുഗ്രഹിക്കും. അവസാനത്തെ ദൈവം ഉച്ചിട്ട ഭഗവതി ആണ് . അഗ്നികുണ്ഡം ‘മേലേരി’ എന്നറിയപ്പെടുന്ന  ചിതയിലേക്ക്  ഓടി ഇരിക്കും. ഈ ചടങ്ങിന് മുൻപേ കോമരം ഈ ചിതയിലേക്ക് കയറിയിറങ്ങണം . പണ്ട് വല്യമ്മാവനും,  അവരുടെ മരണശേഷം അച്ഛൻറെ ജേഷ്ഠനായ  നാണു  മുത്തച്ഛനും ഈ കർമ്മം ചെയ്യുമ്പോൾ എന്റെമനസ്സിൽ തീയായിരുന്നു. ഒരു പോറലും ഇല്ലാതെ അവർ പുറത്തേക്ക് വരുമ്പോൾ  ആശ്വാസം വിശ്വാസം ആയി മാറും.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. നാടും മാറി. ഉറവകൾ ഒഴുകിയ എല്ലാ ഇടവഴികളും റോഡുകൾക്ക്  വഴിമാറി. വണ്ണാൻകണ്ടിയിൽ കുറുക്കന്മാരുടെ ഓരിയിടൽ കേൾക്കാതായി. ആണ്ടിപണിക്കർ മരിച്ചു. ലക്ഷ്മി ഏടത്തിയും മക്കളും വേറെ സ്ഥലത്തേക്ക് മാറി. വാസു മൂത്തച്‌ഛന്റെ വയലിലെ  വെള്ളം ഒഴുകിയിരുന്ന ചാലുകൾ വറ്റിവരണ്ടു. കുളത്തിൽ നിന്നും തവളകൾ അപ്രത്യക്ഷമായി. വർഷങ്ങൾക്ക് ശേഷം  വണ്ണാൻ കണ്ടിയിലെ ക്ഷേത്രം നാട്ടുകാരുടെയും കുടുംബക്കാരുടെയും നേതൃത്വത്തിൽ പുനരുദ്ധരിക്കാനുള്ള ശ്രമം തുടങ്ങി. 2018 ൽ ആ ശ്രമം സഫലമായി. സേവന സന്നദ്ധരായ നാട്ടുകാരുടെ  അക്ഷീണമായ പ്രയത്നവും  പ്രവർത്തനമികവും പുതിയൊരു ക്ഷേത്രത്തിനും ആണ്ട് തിറക്കും തുടക്കമിട്ടു. 2018 മെയ് ഒന്നു മുതൽ എട്ടു വരെയുള്ള തീയതികളിൽ ചന്ദ്രോത്ത് ചാമുണ്ഡി ക്ഷേത്രത്തിൽ 37 വർഷങ്ങൾക്ക് ശേഷം തെയ്യങ്ങൾ നിറഞ്ഞാടി. നാട്ടിലുള്ള എല്ലാവരും തിരിച്ചെത്തി. വിഷ്ണുമൂർത്തിയും രക്തേശ്വരി യും  ഗുളികനും കൈതചാമുണ്ഡിയും ആണ് പ്രധാന ദേവതമാർ . എടപ്പാടി കളരി ക്ഷേത്രത്തിലേക്ക്  രക്തേശ്വരിയുടെ “മാർ” എഴുന്നള്ളിച്ചു കൊണ്ടു പോവുക ഇവിടെ നിന്നാണെന്ന് മുത്തച്ഛനും അച്ഛനും പറയുന്നത് കേട്ടിട്ടുണ്ട്. നട്ടുച്ചക്ക് കൈതചാമുണ്ഡി കൈതപറിക്കാനായി പാടത്തേക്കോടി. പണ്ട് മൂത്തമ്മ പറഞ്ഞ “വരവ്” ഇതുതന്നെയാണെന്ന് ഞാനും തിരിച്ചറിഞ്ഞു . ആ വരവും ഓട്ടവും ഇതു തന്നെ ആയിരിക്കണം എന്നുള്ള   വിശ്വാസം എന്നിൽ ഉണ്ടായി.

മണ്‍മറഞ്ഞു പോയ പൂർവികരും കാലവും നമ്മളറിയാതെ നമ്മെ എന്തൊക്കെ പഠിപ്പിച്ചു. എല്ലാ മനുഷ്യരും ഗ്രാമവും ഉത്തരം വിശ്വാസങ്ങളിലും മിത്തുകളിലും അല്ലേ മുന്നോട്ടു പോകുന്നത്.

Tuesday, 11 April 2017

അച്ഛനും മകൾക്കും ഇടയിലെ ഞാൻ -ഒരു ഭാര്യ

ഫെബ്രുവരി  ഒൻപതാം  തീയ്യതി ഒറ്റപ്പാലത്തേക്ക് വണ്ടി കയറാനിരിക്കുമ്പോൾ  ഭർത്താവിന്റെ അസുഖത്തെക്കുറിച്ച്  മാത്രമായിരുന്നു ചിന്ത.  ഇടയ്ക്ക്  വരുന്ന ഫോൺ കോളുകൾ അറ്റൻഡു ചെയ്ത്   മറ്റൊന്നും ചിന്തിക്കാതെ ഒരു പുസ്തകം വായിച്ചു തീർത്തു.  അതുവരെ ഉറങ്ങിക്കിടന്ന  സഹയാത്രികൻ അഞ്ചരക്കണ്ടി സ്വദേശി വിനോദ് സ്വയം  പരിചയപ്പെടുത്തി, ഷോർണ്ണൂരിൽ ഇറങ്ങി. അന്തരീക്ഷത്തിലെ ചൂടു കാറ്റ് അകമെന്ന പോലെ പുറവും  പൊള്ളിച്ചുകൊണ്ടിരുന്നു. ഒറ്റപ്പാലം സ്റ്റേഷനിലേക്ക് വണ്ടി എത്തുമ്പോൾ  ഭർത്താവിന്റെ  സഹപ്രവർത്തക സേതു ടീച്ചർ കാത്തു നിന്നിരുന്നു. അത്യാവശ്യമുള്ള  സാധനങ്ങൾ വാങ്ങാൻ എല്ലായിടത്തും കൂടെ വന്നു. അവർക്ക്  മനസ്സാ  വാചാ  നന്ദി പറഞ്ഞ് വീട്ടിലേക്ക്  പോയി. പൂട്ടിയിട്ട  ഗെയിറ്റിനു മുൻപിൽ  ഫോൺ വിളിച്ചു കാത്തു നിന്നു. വല്ലാതെ  അവശനായി എന്റെ  മുന്നിലേക്ക്  വന്ന പാതി ഭാഗത്തെ കണ്ട്  വേവലാതികൾ ഉള്ളിലൊതുക്കി അകത്തേക്ക്.


ആദ്യ ദിവസങ്ങളിൽ വീടു വ്യത്തിയാക്കി സദാ സേവന സന്നദ്ധയായി "online" ൽ ആയിരുന്നു.   ഇടക്കുള്ള  വിശ്രമ സമയങ്ങളിൽ വീടിന്റെ  പിന്നാമ്പുറത്തിരുന്നാൽ പരന്നു  കിടക്കുന്ന നെൽപ്പാടം കാണാം.

മതിലിൻമേൽ നിര നിരയായി ഇരിക്കുന്ന  മയിൽക്കുടുംബങ്ങൾ. അണ്ണാനും  ഇരട്ട വാലനും  മഞ്ഞക്കിളിയും മുട്ടക്കുരുവികളും ഏകാന്തതയ്ക്ക്  ശബ്ദമേകി. കാട്ടുകോഴികൾ  അപ്പോൾ  വിരിഞ്ഞ കുഞ്ഞുങ്ങളുമായി നടക്കുന്ന കാഴ്ച  കൗതുകവും സന്തോഷവും  എന്നിലുണ്ടാക്കി. അത് ക്യാമറയിലേക്ക്  പകർത്താൻ നോക്കിയപ്പോൾ  അവർ  പേടിയോടെ  ഓടി. പുലർകാലത്ത്  വിഘ്നേശ്വര സ്തുതികളും  ലളിതാസഹസ്രനാമവും കേട്ടുണർന്നു. പതിയേ  എനിക്ക് ആ ദേശം  ഇഷ്ടമായിത്തുടങ്ങി.


പാടവരമ്പിലൂടെ  തോട്ടക്കരയിലേക്കുള്ള  യാത്ര കടുത്ത ചൂടിലും ആസ്വദിച്ചു. കൊയ്ത്തു നടക്കുന്ന പാടത്തിന്റെ  അക്കരെ, നിരന്ന പച്ചകുന്നുകൾ. എല്ലാ വീടുകൾക്കു മുന്നിലും  പട്ടിയെ സൂക്ഷിക്കണം എന്ന എഴുത്തുകൾ.  എപ്പോഴും ഉറങ്ങിക്കിടക്കുന്ന പട്ടികളും. ചെറിയ ചെറിയ വീടുകളും ധാരാളം കണ്ടു.  അവിടെയുള്ള സ്ത്രീകൾ  രാവിലെ തന്നെ അയൽക്കൂട്ട സഭ ചേർന്ന്  ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. ഇതു വരെ കാണാത്ത   ഈ പുതുമുഖത്തെ പിടിച്ചെടുക്കാനുള്ള ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടോടി. കൃത്യമായ റൂട്ട് മേപ്പിന്റെ സഹായത്തോടെ പഴ  പച്ചക്കറി കടകൾ കണ്ടെത്തി.ഞങ്ങളുടെ  ഭക്ഷണമെനുവിലെ ഒഴിച്ചുകൂടാനാവാത്ത നേന്ത്രപ്പഴവും  റോബസ്റ്റയും സ്വന്തമാക്കി.


പകൽ വല്ലപ്പോഴും തുറക്കുന്ന ശ്രീകോവിലിനു മുന്നിൽ അന്നപാനാദികളുമായി  ദർശനത്തിനു  കാത്തു നിന്നു. പകലത്തെ പണിയും ചൂടും കാരണം രാത്രി സേവനം ഉറക്കത്തിലമർന്നു പോയി. രാത്രി  ഉറങ്ങാൻ പറ്റാതെ അസ്വസ്ഥനായി നടക്കുന്ന അദ്ദേഹത്തിന്  എന്റെ സുഖനിദ്ര ഉണ്ടാക്കിയ  അലോസരം പിറ്റേന്നാണ്  അറിഞ്ഞത്.  വാക്കുകളിലൂടെ അറിയാതെ ചെയ്ത തെറ്റ്  ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പിന്നീടുള്ള ദിനങ്ങളിൽ വിശ്രമിക്കാതെ സേവനം ചെയ്ത്  തെറ്റ്  മായ്ച്ചു കളയാൻ ശ്രമം നടത്തി.

...

ഞങ്ങളുടെ  ഏകാന്തവാസത്തിലേക്ക്  നിർഭയയായി  കടന്നു വന്നത്  അയൽവാസി  കുഞ്ഞുമ്മ ആയിരുന്നു. രോഗീപരിചരണ നിർദ്ദേശങ്ങളും  ആശ്വാസത്തിന്റെ ഇളനീരുമായി എന്നും സായാഹ്നത്തിൽ അവരെത്തും. പല വീടുകളിലും ജോലി ചെയ്ത് കരുത്തോടെ മക്കളെ വളർത്തുന്ന പാവം ഉമ്മ.

അടുത്ത വീട്ടിലെ  അമ്മൂമ്മ തുണി അലക്കുന്ന ശബ്ദം കേട്ടാൽ ഓടി വരും . 'മാഷ്ക്ക് ഭേദാ യോ എന്താപ്പോ കഴിക്ക്യാ' എന്നൊക്കെ ഒറ്റപ്പാലം ശൈലിയിൽ ചോദിക്കും. കേട്ടിരിക്കാൻ രസമാണെങ്കിലും ജോലിത്തിരക്കുകൾ കാരണം മെല്ലെ ഊരിപ്പോരും.


എല്ലാ അസ്വസ്ഥതകളിലും ഞങ്ങൾക്കാശ്വാസമായത്  ഡോക്ടറും കുടുംബവുമാണ്. രോഗവഴിയിൽ ഉറച്ച ആത്മബന്ധം ഇപ്പോൾ ഞങ്ങളെ അത്ഭുതപെടുത്തിക്കൊണ്ടിരി ക്കുന്നു. വിടർന്ന പുഞ്ചിരിയും നിറഞ്ഞ ഹൃദയവും കൊണ്ട് ഞങ്ങളെ സ്വീകരിക്കുന്ന അച്ഛനും അമ്മയും. ഞാൻ മാതൃക ആക്കാൻ ആഗ്രഹിക്കുന്ന അമ്മ, .ഏത് പ്രശ്നങ്ങളിലും കരുത്തോടെ പ്രതികരിക്കാൻ പ്രാപ്തയാക്കിയ അനുജത്തി പ്രിൻജ.നന്ദയ്ക്ക് സഹോദരനായി  അടി കൂടാൻ നിന്ന് കൊടുക്കുന്ന ശാന്തി.onlinil ആയിരുന്നു ചികിത്സ. വീഡിയോ കാളിങ്ങും ഉണ്ടായിരുന്നു.. അസുഖ  സ്ഥിതി അറിയാൻ ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്നത് കണ്ടു. നിസ്സാരമായഎന്റെ ചോദ്യങ്ങൾക്കു ഏറെ തിരക്കിലും ദയാലുവായ ഡോക്ടർ മറുപടി തന്നു.  രോഗിയുടെ നെഞ്ചും പുറവും മുഖവും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ ജാഗ്രതയോടെ  ഒപ്പിയെടുത്ത് അയച്ചു. ഇത്ര അനുസരണയോടെ സാമധാനത്തോടെ ആ മുഖം കണ്ടപ്പോൾ ഉണ്ടായ അത്ഭുതം ഞാൻ സ്വകാര്യമാക്കി. ഒരാഴ്ച കഴിഞ്ഞും ഉപ്പ് കൂട്ടാറായില്ലെന്ന നിർദ്ദേശം ഞങ്ങളെ നിരാശരാക്കി.


ആഹാരത്തിൽ ഉപ്പിലെങ്കിലും ജീവിതത്തിന് ഇത്തിരി രുചി വെയ്ക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. എസ്.സി.ആർ.ടിയും, സെമിനാറുകളും കോളേജിലെ കുട്ടികളും മറ്റ് ക്ലാസ്സുകളുംതിങ്ങി കയറി പരസ്പരം കണ്ടിട്ടും ചിലവർഷങ്ങളായി കാണാറില്ലായിരുന്നു. ഈ വരണ്ട അവസ്ഥയിൽ നിന്നും മാറി മുഖത്തോട് മുഖം നോക്കിയിരുന്നു സംസാരിച്ചു. ഇഷ്ടപ്പെട്ട ഉപ്പേരികളുടെ/ മെഴുക്കു പെരട്ടികളുടെ പാചക രീതി മുതൽ നന്ദയുടെ കല്യാണം വരെ അത് നീണ്ടു.

അന്നത്തെ ഭക്ഷണത്തിന് ഉപ്പും മുളകുമില്ലാത്തത് ഞങ്ങൾ അറിഞ്ഞതെയില്ല. ഈ സംഭാഷണങ്ങൾ എന്നിൽ കൂടുതൽ Energy ഉണ്ടാക്കുന്നുണ്ടെന്ന് മനസ്സിലായി. ഓറഞ്ചു ജ്യൂസിന്റെയും നെല്ലിക്ക ജ്യുസ്സിന്റെയും എണ്ണം കൂടി. പിശുക്കിയായ ഞാൻ വില കാര്യമാക്കാതെ dry fruits വാങ്ങിക്കഴിപ്പിക്കാൻ തുടങ്ങി. അസുഖവും സ്നേഹവും മനുഷ്യനെ മാലാഖയാക്കുമെന്ന്  അനുഭവിച്ചറിഞ്ഞു.

പതിനഞ്ചാം ദിവസം കുളിക്കാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ Temple Run കളിക്കാൻ സ്വതന്ത്ര്മായി ഫോൺ കിട്ടിയ നന്ദയെ പോലെയായിരുന്നു അദ്ദേഹം. നാളികേരപ്പാൽ ഒട്ടും വെള്ളം ചേർക്കാതെ പിഴിയാൻ ഉള്ള ശ്രമം തോർത്തുമുണ്ടിൽ സഫലമായി.വേപ്പിലയും മഞ്ഞളുമിട്ട് രാവിലെ തന്നെ വെയിലത്തു വെച്ച് ചൂടായ വെള്ളത്തിൽ ബുധനാഴ്ച രണ്ടിനും മൂന്നിനുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ വിശദമായ കു ളി. ദിവസം രണ്ടു നേരം കുളിക്കുന്ന ആൾ രണ്ടാഴ്ച കൊണ്ട് ലാഭിച്ച വെള്ളത്തിന്റെ കണക്ക് മനസ്സിൽ കൂട്ടി. കുളി കഴിഞ്ഞെത്തിയ മുഖത്ത് ആശ്വാസം അലതല്ലുന്നതു കണ്ടു.'ഉടൻ നൽകിയ നെല്ലിക്ക ജ്യൂസിൽ മനസ്സും തണുത്തു.  ഞങ്ങളുടെ ആത്മബന്ധുവായ മോഹനേട്ടന്റെ  ഫോൺ കോൾ തണുത്ത അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചു. അച്ചൂനും മോഹനേട്ട നും ചിക്കൻ പോക്സ്. എപ്പോൾ പോയാലും നിറഞ്ഞ മനസ്സോടെ കേറിച്ചെല്ലാനും എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനുമുള്ള സ്ഥലം. ഞാൻ എ ത്തുന്നത് വരെ ഭർത്താവിനെ സംരക്ഷിച്ച വർ. താൻ കാരണം അവർ വിഷമത്തിലായത്  അദ്ദേഹത്തെ അസ്വസ്ഥനാക്കി. പെട്ടെന്ന് തന്നെ ഡോക്ടറെ കാണാനും പാറു നും ലക്ഷ്മിയ്ക്കും വരാതിരിക്കാനുള്ള  നടപടികൾ എടുപ്പിച്ചു. അവരെ കാണാനോ പാട്ടു പാടാനോ സാധിച്ചതേയില്ല. ഉപ്പും എണ്ണയുമില്ലാതെ  ചീര ഉപ്പേ രി ഉണ്ടാക്കുന്ന വിധം ഫോൺ വഴി ലക്ഷ്മിയെ അറിയിച്ചു. വലം കൈയ്യായ മോഹനേട്ടനു വന്നപ്പോൾ ഇടതുപക്ഷക്കാരനും ഒഫീഷ്യൽ  കാര്യങ്ങളെല്ലാം ശ്രദ്ധയോടെ ചെയ്ത സുനി ൽ സാറിനെക്കുറിച്ചായിരുന്നു പിന്നത്തെ ആധി. സാറിന്റെ മനസ്സിനു കരുത്തുള്ള തിനാലും പ്രാർത്ഥന ദൈവം കേട്ടതിനാലും വന്നില്ല. തൃശ്ശൂരിൽ നിന്നും മരുന്നെത്തിച്ചു തന്ന നന്ദേട്ടനേയും രാത്രി തപ്പിപ്പിടിച്ച് മരുന്നും ആശ്വാസവും കൊണ്ടു തന്ന മഹേഷിനേയും മറക്കില്ല. പരീക്ഷാപേപ്പറുകളും കൊറിയർ മരുന്നുകളുമായി വീട്ടിൽ വന്ന സ്റ്റേഹനിധികളായ ശിഷ്യന്മാരെ ഗേറ്റിനു പുറത്തു നിർത്തേണ്ടി വന്നതിൽ മനം വല്ലാതെ നൊന്തു ഇനിയാർക്കും അസുഖം വരല്ലേ എന്നതു മാത്രമായി ചിന്ത. എനിക്കൊരു പേടിയുമില്ല എന്നു പറഞ്ഞ്  ഗേറ്റിനു മുന്നിൽ അദ്ദേഹത്തെ കാണാൻ കാത്തു നിന്ന അനിൽ സാറിനെ ടൗണിൽ വച്ച് കണ്ടപ്പോൾ ഒളിച്ചു നിന്നതും അതായിരുന്നു. കുഞ്ഞുമ്മയുടെ ഭാഷയിൽ ഇത് അസുഖമല്ല. ദേവിയുടെ അനുഗ്രഹം മാത്രം. മൂന്നാം ദിവസത്തെ കുളി കഴിഞ്ഞ് ഞങ്ങൾ അരൂർക്കാവിലമ്മയെ തൊഴാൻ പോയി. നേർന്ന വഴിപാടുകളൊക്കെ നടത്തി. ഒറ്റപ്പാലം ടൗണിലേക്ക് കാറോടിക്കവേ  രണ്ടാഴ്ച കൊണ്ട് നാടിനും റോഡിനുമുണ്ടായ മാറ്റങ്ങൾ പറയുന്നുണ്ടായിരുന്നു. പഴം പച്ചക്കറികൾ വാങ്ങിയതിനു ശേഷം എനിക്കായി  ഡ്രസ്സ് തെരെഞ്ഞെടുക്കാനുള്ള ശ്രദ്ധ കണ്ട് അമ്പരന്നു. എന്റെ ആധി രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു പോരണ്ടേ  എന്നതായിരുന്നു. വീട്ടിലെത്തുമ്പൊഴേക്കും നന്ദ വീഡിയോ കാളിങ്ങിലുണ്ടായിരുന്നു' അമ്മ എപ്പൊ വരും?  എന്ന ചോദ്യത്തിന്  വരണോ? എന്നായി ഞാൻ. ചില സംസാരങ്ങൾക്കിടയിൽ  സ്ത്രീക്ക് ജോലി വേണം, എന്നാലേ സമൂഹത്തിൽ വിലയു. ണ്ടാവു, മക്കൾക്ക് എല്ലാ അത്യാവശ്യങ്ങളും സാധിച്ചു കൊടുക്കാനാവൂ എന്നൊക്കെ പറയാറുണ്ടായിരുന്നു. ക്യാമറയിലെ വാടിയ മുഖത്ത് നിന്ന് ഉടൻ വന്നത്  അമ്മേടെ ജോലി പോവില്ലേ എന്നായിരുന്നു.

രണ്ടു ഭാഗത്തു നിന്നുമുള്ള സ്റ്റേഹത്തിന്റെ 'ചൂണ്ടക്കൊളുത്തി ലാ ണ് ഞാനിപ്പോൾ. അച്ഛനും മകളുമടങ്ങുന്ന കമ്പ്യൂട്ടർ ലോകത്തിൽ നിന്ന് ഇത്തിരി അകന്നു  നിന്ന എനിക്ക്  അവിടെ ഇടമുണ്ടെന്ന യാഥാർത്ഥ്യം  ഉത്സാഹമേകി. ഡോക്ടറുടെ മരുന്നും അനുഗ്രഹവും മാത്രമല്ല, നിർമ്മലമായ ഹൃദയങ്ങളിലെ സ്റ്റേഹവും കൂടിയാവും എന്നിൽ നിന്നും അസുഖത്തെ അകറ്റിയത്. ഇരുപത്തി ആറാം തീയ്യതി തിരിച്ചു വണ്ടി കയറുമ്പോൾ ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അമ്മ വിളയാടി അനുഗ്രഹിച്ച് തന്ന ഈ അവസ്ഥ പോവരുതേ എന്നാണ് പ്രാർത്ഥന.

Saturday, 11 March 2017

ആദ്യ ബ്ലോഗെഴുത്ത് - ബിന്ദു സാജൻ

ഇത്തവണ സ്കൂൾ വാർഷികത്തിന് പുതിയ ഡ്രസ്സ് വേണമെന്ന നന്ദയുടെ ആവശ്യത്തിന് അച്ഛനോട് പറയൂ എന്ന നിർദ്ദേശത്തോടെ ആശ്വസിച്ചു നിന്നു. പത്തു മിനിറ്റിനകം ഓടി വന്നു അച്ഛൻ സമ്മതിച്ചമ്മേ ഫെബ്രുവരിയിലല്ലേ,,പ്രശ്നമില്ലെന്നു പറഞ്ഞതു കേട്ട്  ഒരു നിമിഷം ശങ്കിച്ചു.  പ്രതീക്ഷിക്കാതെ ഉത്തരം കിട്ടി, ഇനിയെന്ത് പറയേണ്ടു എന്നാലോചിച്ചു നിൽക്കുന്ന, അമ്പരന്നു നിൽക്കുന്ന പാവം അദ്ധ്യാപികയായി ഞാൻ മാറി. വർഷങ്ങളായി എന്നെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഈ പിതൃ-പുത്രീ സ്നേഹം. എന്റെ കുട്ടിക്കാലത്ത് ഏറെ ഭയപ്പെട്ടു നിന്നിരുന്ന ഈ പദം എങ്ങനെയാണ് പുതിയ കാലത്ത് പൊതുവേ മാറിപ്പോയതെന്ന് ആദരവോടും ഒരല്പം അസൂയയോടും കൂടി അവരുടെ ശ്രദ്ധയിൽ പെടാതെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു. നാല്പതാം വയസ്സിലും ഭയം കലർന്ന ബഹുമാനത്തോടെ, ഒരു പരിധി വിട്ട് ഒന്നും പറയാൻ കഴിയാതെ ഗൗരവ പൂർണ്ണമായി മാത്രമേ  എനിക്ക് എന്റെ അച്ഛനോട്  സംസാരിക്കാൻ  കഴിഞ്ഞിട്ടുള്ളൂ. ഇവൾ എങ്ങിനെയാണ് അച്ഛനെ   സുഹൃത്താക്കിയതെന്ന ചോദ്യത്തിനു മുന്നിൽ ഉഴലുകയാണ്.
"എട്ടാം ക്ലാസിലായാൽ വലിയ കുട്ടിയായി ആരെ കൊണ്ടും മോശം പറയിപ്പിക്കല്ലേ" എന്ന അമ്മൂമ്മയുടെ വാക്കുകൾ ശിരസ്സാ വഹിച്ചാണ് ഹൈസ്ക്കൂളിലേക്ക്  പോയത്. വർഷം കഴിയുന്നത് വരെ ക്ലാസ്സിലെ ആൺകുട്ടികളെ പരിചയപ്പെട്ടില്ല. ആൺ കുട്ടിയോട് മിണ്ടിയാൽ മോശമായിപ്പോവും എന്ന ധാരണ എന്റെ അരക്ഷിതമായ കൗമാരത്തെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. അൺ കുട്ടികളാണ് നല്ല സുഹൃത്തുക്കളെന്ന് തിരിച്ചറിയാൻ കലാലയ  ജീവിതത്തിലെത്തേണ്ടി വന്നു ക്ലാസ്സിലെ ആൺ സൗഹൃദങ്ങളെക്കുറിച്ച് നന്ദ വാചാലമായി സംസാരിക്കുo. സ്കൂൾ മാറി പോയ ചില കുട്ടികൾ ഇല്ലാഞ്ഞിട്ട് ക്ലാസ്സ് ബോറാണെന്നു പറഞ്ഞപ്പോൾ പേടി തോന്നി.  ചെറുപ്പം എന്നിലേല്പിച്ച ഭയം വിട്ടുമാറാതെ മനസ്സിലുണ്ടായിരുന്നു. ഭർത്താവിനോട് ആശങ്ക പങ്കുവെച്ചപ്പോൾ മറുതലയ്ക്കൽ ഉത്തരം നിസ്സാരമായ മൂളലായിരുന്നു. പിന്നീടുള്ള  ആകാംക്ഷ  പുതിയ കാലത്ത് അമ്മയേക്കാളും അച്ഛൻ കുട്ടികളെ മനസ്സിലാക്കുന്നുണ്ടോ എന്നതു മാത്രമായിരുന്നു.
അപ്രതീക്ഷിതമായി കടന്നു വന്ന ഭർത്താവിന്റെ ചിക്കൻപോക്സാണ് "അവൾ" എത്രത്തോളം അമ്മയെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. "നാളെ മുതൽ അമ്മ ഇവിടില്ല നിന്റെ എല്ലാ കാര്യവും ശ്രദ്ധിച്ചോളണം" എന്ന ഉപദേശം കിടക്കാൻ  നേരത്താണ്  നൽകിയത്.   കൈകാലുകൾ എന്റെ ദേഹത്തേക്കിട്ട് ഒട്ടിപ്പിടിച്ചുറങ്ങുമ്പോൾ ഒരു വേവലാതിയും അവൾ പ്രകടിപ്പിച്ചില്ല. പിറ്റേന്നു കാലത്ത് സ്കൂളിലേക്കിറങ്ങുമ്പോൾ തുണി കഴുകിക്കൊണ്ടിരുന്ന എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ യാത്രയയക്കാൻ ചെന്നപ്പോൾ, തിരിഞ്ഞു നോക്കി റ്റാ റ്റാ പറഞ്ഞു.  ആ ഹൃദയവേദന ഓടിച്ചു കൊണ്ടിരുന്ന സൈക്കിളിന്റെ ചരിയലിൽ  ഞാനറിഞ്ഞു. അവധി ദിവസങ്ങളിൽ ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ പോയി, രണ്ടു ദിവസം സന്തോഷിച്ചെന്നറിഞ്ഞപ്പോൾ എത്രയോ എനിക്ക് ആശ്വാസം തോന്നി. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ഉടൻ  ഫോണിലൂടെ   സിനിമാ കഥയുടെ വിശദീകരണമായിരുന്നു.  തിരക്കിട്ട പണികൾക്കിടയിൽ വല്ലാത്തൊരു വിങ്ങലോടെ എല്ലാം മൂളിക്കേട്ടു. രണ്ടു ദിവസം കൊണ്ട് ഞാനും അവളെ മിസ്സ് ചെയ്യുന്നത് തിരിച്ചറിഞ്ഞു.  എത്ര മനോഹരമായാണ് അവൾ കഥ വർണ്ണിക്കുന്നതെന്നാലോചിച്ചപ്പോൾ കുട്ടിക്കാലത്ത വിഷുവിന് മാമന്റെ കൂടെ സിനിമ കണ്ട് വന്ന് ആ കഥ മുഴുവൻ അമ്മയെ പറഞ്ഞു കേൾപ്പിക്കുന്ന നാലാം ക്ലാസ്സുകാരിയിലേക്ക് മനസ്സ് പാഞ്ഞു.
എല്ലാ ദിവസവും സ്കൂൾ വിട്ട് വന്ന് എന്റെ വരവിനു കാത്ത് നിന്ന് കാക്കയുടെ കൗശലത്തോടെ മൊബൈൽ ഫോൺ എടുത്തോടും.  അതിൽ കളിക്കാനിരിക്കുന്ന അവളേ റേഡിയേഷനും നാമജപ സമയവും ഓർമിപ്പിക്കാൻ സമയം പാഴാക്കി.  മേശമേൽ കാലും കയറ്റി വച്ചിരുന്ന് ഗ്രൂപ്പുകളിൽ പരതി ( എന്റെയും) നടക്കുന്ന അവൾ ഇതിനൊക്കെ അഡിക്ടാവുമോ എന്ന വേവലാതിയായിരുന്നു മനസ്സ് നിറയെ.  ഇതേ നന്ദ ഞാനവിടെ ഇല്ലാത്തപ്പോൾ വീട്ടിലെത്തിയ ഉടൻ എന്നെ വിളിക്കുകയും സാധാരണ പോലെ സ്കൂൾ, ടീച്ചഴ്സ്, ഡ്രാമ, വി ശേഷങ്ങൾ പറഞ്ഞ് കുളിക്കാൻ പോവുകയും ചെയ്തു. ഒരു ചൊവ്വാഴ്ച രാത്രി എന്നെ ഫോണിൽ Video Call ചെയ്യാം എന്ന് പറഞ്ഞപ്പോൾ, "അമ്മയ്ക്കിതൊന്നും അറിയില്ല എന്ന്  തുറന്നു പറഞ്ഞു. "അങ്ങനെയല്ലേ പഠിക്കുക" എന്ന് പറഞ്ഞ് വീഡിയോ കോൾ ചെയ്യാൻ പഠിപ്പിച്ച് എന്റെ ശിഷ്യത്വം ഏറ്റെടുത്തു. ഒരേ  സമയം അച്ഛനോടും അമ്മയോടും സംസാരിച്ച്  വീണ്ടും എന്നെ അമ്പരപ്പിച്ചു. മതിവരാതെ വീണ്ടും വീണ്ടും വിളിക്കുമ്പോൾ അവളുടെ കുഞ്ഞു മനസ്സിൽ നിറയെ ഒളിപ്പിച്ചു വച്ച തേൻ കൂട് അനുഭവിച്ചറിയുകയായിരുന്നു ഞാൻ. ഇതൊന്നും ഇല്ലെന്നു കരുതി വെറുതെ എന്തൊക്കെ ഉപദേശങ്ങൾ അവൾക്ക് നൽകി?
ഹൃദയബന്ധങ്ങൾക്കു ആത്മാർത്ഥതയില്ലാത്ത കാലത്തിന്റെ  മരവിപ്പിലായിരുന്നു  ഇക്കാലമത്രയും.  ജീവിതം യാന്ത്രികമായിത്തുടങ്ങി. എല്ലാ  വേദനകളും നേരിട്ടല്ലെങ്കിലും തുറന്നു  പറഞ്ഞാൽ  അദൃശ്യമായി വന്ന് തലോടുന്ന അമ്മയോട് എനിക്കുള്ള ബന്ധം എന്റെ മകളും തുടരുന്നു. ഇന അറിവ്  ജീവിതത്തോടുള്ള പോസിറ്റീവ് മനോഭാവം എന്നിലുണർത്താൻ തുടങ്ങിയിരിക്കുന്നു. ഒരു ശക്തിക്കും മാറ്റിയെടുക്കാൻ കഴിയാത്ത ഈ സ്നേഹത്തിനു മുന്നിൽ തളരുന്നു. എന്നെ സ്നേഹിക്കാൻ ഒരാളുണ്ടെന്ന ബോധത്തിനു മുന്നിൽ കുളിരണിയുന്നു. എനിക്ക് കിട്ടാതെ പോയ കരുതലും, സ്നേഹവും, തലോടലും, ആശ്വാസവും പതിന്മടങ്ങ് നല്കിയാൽ എന്റെ മകൾ മോശമാവുമെന്ന ധാരണ പാടേ മാറ്റി അവളേ പൂർണ്ണമായി സ്നേഹിക്കാനും പ്രതീക്ഷയോടെ ജീവിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.

Friday, 27 December 2013

WINDBREAK



A windbreak or shelter belt is a plantation usually made up of one or more rows of trees or shrubs planted in such a manner as to provide shelter from the wind and to protect soil from erosion. They are commonly planted around the edges of fields on farms. If designed properly, windbreaks around a home can reduce the cost of heating and cooling and save energy. Windbreaks are also planted to help keep snow from drifting onto roadways and even yards. Other benefits include providing habitat for wildlife and in some regions the trees are harvested for wood products.
A further use for a shelter belt is to screen a farm from a main road or motorway. This improves the farm landscape by reducing the visual incursion of the motorway, mitigating noise from the traffic and providing a safe barrier between farm animals and the road.
The term "windbreak" is also used to describe an article of clothing worn to prevent wind chill. Americans tend to use the term "windbreaker" whereas Europeans favor the term "windbreak".
Fences called "windbreaks" are also used. Normally made from cotton, nylon, canvas, and recycled sails, windbreaks tend to have three or more panels held in place with poles that slide into pockets sewn into the panel. The poles are then hammered into the ground and a windbreak is formed. Windbreaks or "wind fences" are used to reduce wind speeds over erodible areas such as open fields, industrial stockpiles, and dusty industrial operations. As erosion is proportional to wind speed cubed a reduction of wind speed of 1/2 (for example) will reduce erosion by over 80%.

WHAT IS GLOBAL WARMING?

Global warming is the rise in the average temperature of Earth's atmosphere and oceans since the late 19th century and its projected continuation. Since the early 20th century, Earth's mean surface temperature has increased by about 0.8 °C (1.4 °F), with about two-thirds of the increase occurring since 1980.[2] Warming of the climate system is unequivocal, and scientists are 95-100% certain that it is primarily caused by increasing concentrations of greenhouse gases produced by human activities such as the burning of fossil fuels and deforestation.[3][4][5] These findings are recognized by the national science academies of all major industrialized nations.[6][A]
Climate model projections were summarized in the 2007 Fourth Assessment Report (AR4) by the Intergovernmental Panel on Climate Change (IPCC). They indicated that during the 21st century the global surface temperature is likely to rise a further 1.1 to 2.9 °C (2.0 to 5.2 °F) for their lowest emissions scenario and 2.4 to 6.4 °C (4.3 to 11.5 °F) for their highest.[7] The ranges of these estimates arise from the use of models with differing sensitivity to greenhouse gas concentrations.[8][9]
Future climate change and associated impacts[10] will vary from region to region around the globe.[11] The effects of an increase in global temperature include a rise in sea levels and a change in the amount and pattern of precipitation, as well as a probable expansion of subtropical deserts.[12] Warming is expected to be strongest in the Arctic, with the continuing retreat of glacierspermafrost and sea ice. Other likely effects of the warming include more frequent extreme weather events including heat waves, droughts and heavy rainfall; ocean acidification; and species extinctions due to shifting temperature regimes. Effects significant to humans include the threat to food security from decreasing crop yields and the loss of habitat from inundation.[13][14]
Proposed policy responses to global warming include mitigation by emissions reduction, adaptation to its effects, and possible future geoengineering. Most countries are parties to the United Nations Framework Convention on Climate Change (UNFCCC),[15] whose ultimate objective is to prevent dangerous anthropogenic (i.e., human-induced) climate change.[16] Parties to the UNFCCC have adopted a range of policies designed to reduce greenhouse gas emissions[17]:10[18][19][20]:9 and to assist in adaptation to global warming.[17]:13[20]:10[21][22] Parties to the UNFCCC have agreed that deep cuts in emissions are required,[23] and that future global warming should be limited to below 2.0 °C (3.6 °F) relative to the pre-industrial level.[23][B] Reports published in 2011 by the United Nations Environment Programme[24] and the International Energy Agency[25] suggest that efforts as of the early 21st century to reduce emissions may be inadequate to meet the UNFCCC's 2 °C target.

Contributors